നടുവണ്ണൂർ: പാലോളിയിൽ നിന്ന് ഇന്ന് പകൽ 12 മണിയോടെ കാണാതായ കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ കിഴക്കേ നാഗത്തും ചാലിൽ റഷീദിനെ കണ്ടെത്തി. പയ്യോളി അട്ടക്കുണ്ട് കടവ് പാലം കഴിഞ്ഞ് നടന്നു പോവുമ്പോഴാണ് റഷീദിനെ വാർത്തയിലെ വിവരം കണ്ട് നാട്ടുകാർ തടഞ്ഞു വെച്ചത്. മകനെ കാണാതായ വിഷമത്തിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ട റഷീദ് കാൽനടയായിട്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. പകൽ സമയത്തെ കൊടും ചൂടിൽ ഇത്രയും സഞ്ചരിച്ച തിൻ്റെ ശാരീരിക ക്ഷീണം ഉണ്ട്. നാട്ടുകാർ ഫോണിൽ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി റഷീദുമായി നാട്ടിലേക്ക് പുറപ്പെട്ടു. റഷീദിനെ കാണാതായ വിവരം ഉൾപ്പെട്ട വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്ക് മുതലാണ് ഇയാളെ കാണാതായത്. കോട്ടൂർ ഭാഗത്തെ കനാലിൽ കുളിക്കാൻ പോയ മകനെ തിരഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് പറയപ്പെടുന്നു. 12 മണിക്ക് ശേഷം വീട്ടിൽ നിന്ന് തിരഞ്ഞ് പുറപ്പെട്ട റഷീദ്, മകൻ വീട്ടിലെത്തിയിട്ടും വരാതായതിനെ തുടർന്നാണ് ബന്ധുക്കളും പ്രദേശവാസികളും അന്വേഷിച്ചി റങ്ങുകയായിരുന്നു.