നടുവണ്ണൂർ: നടുവണ്ണൂർ ജവാൻ ഷൈജു വളവിൽ വീണ്ടും വാഹനപകടം. കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായിരുന്ന ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചുപേരും സ്ത്രീകളാണ്. പരിക്കേറ്റവരെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് വരികയായിരുന്നു അത്തോളി കോതങ്ങൽ സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. കെ എൽ 7633 ഓട്ടോയും കെഎൽ 11 സി ബി 7623 ഗ്രാൻഡ് വിസ്താര കാറുമാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയുടെ വലതുവശത്ത് ഇരുന്നവർക്കാണ് കൂടുതൽ പരിക്കേററത്. സംഭവം നടന്ന ഉടനെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകട വളവ് എന്ന പേരുകേട്ട ഇവിടെ നിരവധി അപകടങ്ങൾ മുൻപ് നടന്നിട്ടുണ്ട്. നിരവധി ആളുകൾക്ക് ജീവനും നഷ്ടമായിട്ടുണ്ട്.വളവ് നിവർത്താൻ പദ്ധതികൾ ഉണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.
കൊയിലാണ്ടി: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ മൂടാടി സ്വദേശി അറസ്റ്റിൽ. കാവാലംകുന്ന് വീട്ടിൽ പി.കെ.ജസീൽ ജമാൽ ആണ് അറസ്റ്റിലായത്. എറണാകുളത്തു നിന്നാണ് ബൈക്ക് കണ്ടെത്തിയത്. ഏപ്രിൽ ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ബൈക്ക് ഉടമയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കവേ ബൈക്ക് റിപ്പയർ ഷോപ്പിൽ കൊടുത്ത് ലോക്ക് മാറ്റാൻ ആവശ്യപ്പെട്ട പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കട ഉടമ പോലീസിനു വിവരം നൽകുകയായിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ലിജോ ജോസ്, ആഷ്‌ലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധർമ്മദാസ്, ജയേഷ്, സിവിൽ പോലീസ് ഓഫീസർ ഷിജു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിക്ക് മോഷണ കുറ്റം കൂടാതെ കോഴിക്കോട് കസബ, കൊയിലാണ്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വില്‌പന, ഉപയോഗം, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ എന്നിങ്ങനെ നിരവധി കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
അരിക്കുളം: നിയമസഭ തെരഞ്ഞെടുപ്പ് ദിവസം അരിക്കുളം കാരയാട് 194ാം ബൂത്തിൽ യു.ഡി.എഫ് പ്രവർത്തകയായ ബെൻസീറ പി.കെ യെ എൽ.ഡി.എഫ് നേതാകന്മാരും പ്രവർത്തകരും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേ തൃത്വത്തിൽ കുരുടിമുക്കിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഇ അശോകൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽകണ്ടു അരിക്കുളത്തു അക്രമങ്ങൾ അഴിച്ചു വിട്ട് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് എൽ.ഡിഎഎഫ് ന്റെ ഭാഗത്തു നിന്നുണ്ടായത്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് യു.ഡി.എഫ് ന്റെ വനിതാ പ്രവർത്തകയെ മർദ്ദിച്ചതായാണ് ആരോപണം.അക്രമത്തിൽ യു.ഡി.എഫ് പ്രതിഷേധം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റിന്റെ ഈ അക്രമം ഈ നാടിനുതന്നെ അപമാനമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഇ അശോകൻ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ, മുസ് ലിം ലീഗ് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി,കെ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
കായംകുളം: കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാകാനുള്ള രേഖ നല്‍കിയാണ് വിട്ടയച്ചത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആലപ്പുഴ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം സിനിലിനെ വ്യാപാര വ്യവസായ ഏകോപന സമിതി സസ്‌പെന്റ് ചെയ്തു. സിനില്‍ സബാദിനെതിരെ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമ കേസാണ് പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. പീഡനത്തിന് അടക്കം കേസെടുക്കണമെന്നാണ് പെണ്‍കുട്ടിയുടെ വാദം. അപകടം നടന്നത് ഏപ്രില്‍ നാലിന് രാത്രി 12.45 എന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയത്. എന്നാല്‍ ആശുപത്രി രേഖകളില്‍ കായംകുളം കെപിഎസി ജംഗ്ഷനില്‍ അപകടം നടന്നത് 9.30നാണെന്നാണ്. മൂന്നു മണിക്കൂറിന് ശേഷം ലഭിച്ച വിവരത്തില്‍ ലൈംഗികാത്രികമത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. പിന്നീട് ലഭിച്ച വിവരത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നു. അതേസമയം കോടതിയെ സമീപിക്കുമെന്നാണ് പെണ്‍കുട്ടി പറയുന്നത്.
താമരശ്ശേരി: പരപ്പൻപൊയിലിലെ തറവാട് വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി ഈങ്ങാപ്പുഴ സ്വദേശി ഭാസ്‌കരന്‍ ആണ് മരിച്ചത്. പോക്സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കുടുംബം. ഭാസ്‌കരനെതിരെ ആറുവയസുകാരിയുടെ മൊഴി പ്രകാരം പോക്സോ കേസ് എടുത്തിരുന്നു.നിലവിൽ പൂലോട് പ്രദേശത്ത് വ്യാപാരം നടത്തിവരികയായിരുന്നു ഭാസ്കരൻ. ഇന്ന് രാവിലെയാണ് ഇദ്ദേഹം പരപ്പൻ പൊയിലിലുള്ള തന്റെ തറവാട് വീട്ടിലെത്തിയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ പുറത്തു കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ഭാസ്കരനെ കണ്ടെത്തിയത്.താമരശേരി പരപ്പന്‍പൊയില്‍ കരുവാറമ്മലുള്ള തറവാട് വീടിനകത്തെ ജനല്‍ കമ്പിയില്‍ ആണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൈയുടെ ഞരമ്പറുത്ത ശേഷം ആണ് തൂങ്ങിയത്. രണ്ട് ദിവസം മുന്‍പാണ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് ഇയാള്‍ തറവാട്ട് വീട്ടില്‍ എത്തിയത്. വൈകുന്നേരമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിലെത്തിയ കുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു മൊഴി.നേരത്തെ ഈങ്ങാപ്പുഴയിൽ 'ബാൽസൺ' എന്ന പേരിൽ ഇൻഡസ്ട്രിയൽ യൂണിറ്റ് നടത്തിയിരുന്ന ഭാസ്കരൻ മേഖലയിലെ അറിയപ്പെടുന്ന വ്യവസായിയായിരുന്നു. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. ബാപ്പൂട്ടിയുടെയും കൊറ്റിയുടെയും മകനാണ്. ഷീലയാണ് ഭാര്യ.മക്കൾ: ബാഷിത, ഷിബിത, ഷിബിന.മരുമക്കൾ: ഷാജി (തോട്ടുമുക്കം), ഷിനോബ് (വടകര), മഹേഷ് (കുന്ദമംഗലം).മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താമരശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
അരിക്കുളം: അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏർപ്പെടുത്തിയ പ്രഥമ സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന് സമർപ്പിച്ചു. ഗാന രചയിതാവും സംഗീത സംവിധായകനുമാണ് മണി രാജൻ ചാലയിൽ അരിക്കുളം മ്യൂസിക് ലവേഴ്‌സ് ആണ് രാജഗീതം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ഗാന രചയിതാവും പ്രശസ്ത സംഗീതജ്ഞനുമായ വയലാർ ശത്ചന്ദ്ര വർമ്മ പുരസ്കാര സമർപ്പണം നിർവഹിച്ചു. . രാമചന്ദ്രൻ നീലാംബരിയുടെ അദ്ധ്യതയിൽ ചേർന്ന ചടങ്ങിൽ പാലക്കാട് പ്രേം രാജ്, കെ.ടി. ശ്രീധരൻ, തേജലക്ഷ്മി എന്നിവർ ആദരവ് ഏറ്റുവാങ്ങി. വി.ടി മുരളി എൻ. കെ ഉണ്ണികൃഷ്ണൻ , സി രാഘവൻ, അഡ്വ : കെ.ടി ശ്രീനിവാസൻ മോഹനൻ നടുവത്തൂർ തുടങ്ങിയവർ സംസാരിച്ചു.
തുറയൂർ: മുൻ തുറയൂർ ഗ്രാമ പഞ്ചായത്ത് അംഗവും ഇരിങ്ങത്ത് എം.എൽ.പി സ്‌കൂൾ അധ്യാപികയുമായിരുന്ന ടി.എ അലീമ ടീച്ചർ നിര്യാതയായി.ഭർത്താവ്: ഒ.പി കുഞ്ഞബ്ദുള്ള മാസ്റ്റർ. മക്കൾ: റഫീഖ് (അധ്യാപകൻ) ഷഫീഖ് (ബഹറൈൻ), റഈസ്, ഉബൈസ് (കുവൈറ്റ് ), റൈഹാന ത്ത്. മരുമക്കൾ: അഷറഫ് (മുളിയങ്ങൽ ), സലീന, ഷമീന, നജ്‌മ, റിഷാന. സംസ്ക്കാരം രാവിലെ 10 മണിക്ക് ഇരിങ്ങത്ത് ജുമാ മസ്‌ജിദിൽ.
നരിക്കുനി : കൊടോളി പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്തി മാസ്റ്റർ(73)(റിട്ട. അധ്യാപകൻ കുട്ടമ്പൂർ എച്ച് എസ് എസ്) നിര്യാതനായി. ഏർവാടി യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത് ഭാര്യ: ഫാത്തിമ(മുൻ അധ്യാപിക, യു.പി സ്കൂൾ കാവുംവട്ടം) മക്കൾ: ഹനീഫ് (അണ്ടോണ എയുപി സ്കൂൾ അധ്യാപകൻ) നജ്മത്ത് (പറമ്പത്ത് കാവ് എ എൽ പി സ്കൂൾ അധ്യാപിക) സഹറുന്നിസ (കൃഷി അസിസ്റ്റന്റ്, കുരുവട്ടൂർ) മരുമക്കൾ : മുഹമ്മദ് ബഷീർ (എം ജെ എച്ച് എസ് എസ് അധ്യാപകൻ) ആരിഫ് മൂസ (ടാറ്റ മോട്ടോർസ് ) ഷാന(ഈർപ്പോണ എഎൽപി സ്കൂൾ അധ്യാപിക)
കോഴിക്കോട്: കൊല്ലം- വിയ്യൂര്‍ തെങ്ങില്‍ത്താഴെ ബാബു മാസ്റ്റര്‍ ബസ് സ്റ്റോപ്പിന് സമീപം ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പേരാമ്പ്ര സ്വദേശിനി പ്രേമ, കുന്നോത്ത് മുക്ക് കാണോത്ത് മീത്തല്‍ നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ന്യൂ ഡൽഹി: ഹോർമുസ് കടലിടുക്ക് കടക്കുന്ന ഇന്ത്യൻ കപ്പലുകൾ ടോൾ നൽകേണ്ടെന്ന് ഇറാൻ. ഇന്ത്യൻ കപ്പലുകൾക്ക് ടോൾ നൽകേണ്ടി വന്നു എന്ന വാർത്ത നിഷേധിച്ചുകൊണ്ടാണ് ഇറാൻ ഇത്തരത്തിൽ പ്രതികരിച്ചത്. ഇന്ത്യയിലെ ഇറാൻ പ്രതിനിധി മുഹമ്മദ് ഫത്താലിയാണ് ഇത്തരത്തിൽ പ്രതികരിച്ചത്.ഇറാൻ എന്തെങ്കിലും ടോൾ ഏർപ്പെടുത്തിയോ എന്ന് സർക്കാരിനോട് ചോദിച്ചുനോക്കൂ എന്നാണ് ഫത്താലി പ്രതികരിച്ചത്. ഇറാന് ഇന്ത്യയുമായി നിലവിലെ മോശം സാഹചര്യത്തിലും നല്ല ബന്ധമാണ് ഉള്ളത്. ഇന്ത്യയും ഇറാനും ഒരേ താത്പര്യമാണ് കൈക്കൊള്ളുന്നത് എന്നും ഫത്താലി പറഞ്ഞു. ഇത്രയേറെ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയെ സുഹൃദ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.