ബാലുശ്ശേരി : കനത്ത പോളിങ്ങിന്റെ സൂചന നൽകി കേരളത്തിൽ നിയമസഭ വോട്ടെടുപ്പ് തുടരുന്നു. വൈകീട്ട് 3.30 ലഭ്യമായ വിവരമനുസരിച്ച് 53.78 ശതമാനം പോളിങ്ങുമായി കേരളം കുതിക്കുകയാണ്. ജില്ലകളിൽ 55. 49% വുമായി എറണാകുളം ജില്ലയാണ് മുന്നിൽ. കോഴിക്കോട് ജില്ലയിൽ 53. 30% ആണ്. 50. 03% പോളിംഗ് നടന്ന കണ്ണൂർ ഇടുക്കി ജില്ലകളാണ് പിറകിൽ. പതിവിൽനിന്ന് വ്യത്യസ്തമായി കണ്ണൂരിൽ പോളിങ്ങിലെ കുറവും എറണാകുളത്തെ വർദ്ധനവുംരാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുകയാണ്.
കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ നടന്നത്. ഏറ്റവും പുതിയകണക്ക് അനുസരിച്ച് 56. 63 പേർ ഇവിടെ വോട്ട് ചെയ്തു. തൊട്ടുപിന്നാലെ കുറ്റ്യാടിയും ഉണ്ട് 56.4% . കൊയിലാണ്ടി 54.08 , ബാലുശ്ശേരി 54.0, എലത്തൂർ 53.04 കോഴിക്കോട് 55.0 കോഴിക്കോട് സൗത്ത് 56.0, വടകര 56.1 , ബേപ്പൂർ 50. 64,കുന്നമംഗലം 49. 64.എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്കുകൾ. ഇപ്പോൾ കുന്നമംഗലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ ശതമാനം കാണിക്കുന്നത്.