കുറ്റ്യാടിയിൽ കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ ജില്ലയിൽ വിവിധ പോളിംഗ് ബൂത്തുകളിൽ മെഷീനുകൾ പണിമുടക്കി. ചിലയിടങ്ങളിൽ വോട്ട് തടസപ്പെട്ടു
ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഉണ്ണികുളം 230 നമ്പർ ബൂത്ത് മെഷീൻ രാവിലെ തന്നെ പണിമുടക്കി. കൊയിലാണ്ടി: പന്തലായനി സളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി. സ്‌കൂളിലെ 162 ആം ബൂത്തിലെ വോട്ടിംങ് മെഷീനാണ് തകരാറിലായത്. 10.30 യോടെയായിരുന്നു സംഭവം.
അതേ ദിവസം പലയിടങ്ങളിലും കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.വോട്ട് ചെയ്യാൻ വന്ന സ്ത്രീയുടെ വോട്ടവകാശം നിഷേധിച്ചു എന്നും മറ്റാരോ വോട്ട് ചെയ്തു എന്നുമാണ് ആരോപണം. ആയഞ്ചേരിയിലെ 47-ാം ബൂത്തിലാണ് സംഭവം. പത്തനാപുരത്തും കളമശ്ശേരിയിലും എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.ഷോർണൂർ 169 നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരും ബൂത്ത് ഏജൻറ് മാരും തമ്മിൽ തർക്കമുണ്ടായി.പുനലൂരിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായി.