ഇത്തവണ ഒരേ വീട്ടിലുള്ളവർ പല ബൂത്തുകളിൽ
പേരാമ്പ്ര :നിയമസഭാ തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടത്തിന്റെ പ്രതീതി നൽകി പോളിംഗ്ശതമാനം റിക്കാർഡ് വേഗതയിൽ എത്തുമ്പോൾ കള്ള വോട്ടിനുള്ള സാധ്യതയും വർദ്ധിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഒരേ വീട്ടിലുള്ളവോട്ടർമാരെ പല ബൂത്തുകളിലായി വിഭജിച്ചത് വലിയ ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. പേരാമ്പ്ര നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ ഒരു വീട്ടിൽ നിന്നുള്ളവർ തന്നെ വളരെ ദൂരെയുള്ള ബൂത്തുകളിൽ വിഭജിച്ച് നൽകിയിരിക്കുകയാണ്. ആ ബൂത്തിൽ ഉള്ളവർക്ക് ഇവരെ പരിചയമില്ലാത്തതിനാൽ വോട്ടേഴ്സ് സ്ലിപ്പ് പോലും ഏജൻറ്മാർ നൽകിയിട്ടില്ല. വിദേശത്ത് ജോലിയുള്ളവരെയും ദൂരെ പഠിക്കുന്ന വിദ്യാർത്ഥികളെയും ആണ് ഇങ്ങനെ വിദൂര സ്ഥലങ്ങളിലെ ബൂത്തുകളിലേക്ക് മാറ്റിയിട്ടത്. എന്നാൽ അവിടെ ബൂത്ത് ഏജൻറ് മാരായിട്ട് ഇരിക്കുന്നവർക്ക് ഇവരെ പരിചയ സാധ്യത കുറവായതിനാൽ കള്ള വോട്ടിന് സാധ്യത കൂടുതലാണ്. ഇത് തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് പാർട്ടി പ്രവർത്തകരും ഏജൻറ് മാരും അവസാന നിമിഷം ശ്രമിക്കുന്നത്.