തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് അവസാനിച്ചപ്പോൾ റെക്കോർഡ് ശതമാനം സമൃദ്ധിദായകർ വോട്ട് രേഖപ്പെടുത്തി.ഒടുവിൽ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ മൊത്തം പോളിംഗ് ശതമാനം 78.13 ശതമാനമാണ്.സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പോളിംഗ് നടന്ന ജില്ല കോഴിക്കോട്.ജില്ലയിൽ ആകെ 80.83 ശതമാനം പേർ വോട്ട് ചെയ്തു.
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടിയപോളിൻ ശതമാനം 83.68 ആണ് കുന്നമംഗലത്ത്. എലത്തൂർ കോഴിക്കോട് നോർത്ത് ബാലുശ്ശേരി പേരാമ്പ്ര ബേപ്പൂർ കോഴിക്കോട് സൗത്ത് തിരുവമ്പാടി കൊടുവള്ളി എന്നിവിടങ്ങളിലും പോളിംഗ് 80 ശതമാനത്തിന് മുകളിലാണ്.രാത്രി 8:30ന് ലഭിച്ച കണക്ക് പ്രകാരം വടകര :79.51%, കുറ്റാടി :79.71%, നാദാപുരം : 78.93%, എലത്തൂർ: 81.89%,കോഴിക്കോട്ട് നോർത്ത് : 80.23%, കൊയിലാണ്ടി:79.05%
ബാലുശ്ശേരി :81.13%, പേരാമ്പ്ര : 81.18%, കുന്ദമംഗലം :83.68%, ബേപ്പൂർ: 83.47%, കോഴിക്കോട്(സൗത്ത്): 80.89%,തിരുവമ്പാടി
: 80.20%, കൊടുവള്ളി: 81.07% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
സംസ്ഥാനമാകെ ഇത്തവണ കനത്ത പോളിംഗ് ആണ് നടന്നത്. 80.83% പേർ വോട്ട് ചെയ്ത കോഴിക്കോട്ടാണ് ഏറ്റവും കനത്ത പോളിംഗ് ഉണ്ടായത്. പാലക്കാടും പോളി ശതമാനം 80 നു മുകളിലെത്തി.70 പോയിൻറ് 7 0% പേർ വോട്ട് ചെയ്ത പത്തനംതിട്ടയാണ് പിറകിൽ.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ വിവരം പ്രകാരം വിവിധ ജില്ലകളിലെ പോളിംഗ് ശതമാനം ഇനി പറയും പ്രകാരമാണ്.തിരുവനന്തപുരം: 76.95%, കൊല്ലം :76.24%, പത്തനംതിട്ട: 70.70%, ആലപ്പുഴ:77.19%, കോട്ടയം:74.49%, ഇടുക്കി: 77.14% , എറണാകുളം: 79.63%, തൃശൂർ : 77.04%, പാലക്കാട് : 80.36%, മലപ്പുറം:79.47%, കോഴിക്കോട് : 80.83%, വയനാട് : 78.80%,
കണ്ണൂർ:78.21%, കാസർകോട്: 78.30%