താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം
താമരശ്ശേരി : ചർദ്ദിക്കാനായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ നിന്നിറങ്ങിയ പ്രായമായ അമ്മയെയും മകനെയും ചുരത്തിൽ ഉപേക്ഷിച്ച് ബസ് പോയതായി പരാതി. മൈസൂരിൽ നിന്ന് ചങ്ങനാശ്ശേരിക്ക് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ താമരശ്ശേരി ചുരം ഒമ്പതാം വളവിന് മുകളിലെ വ്യൂ പോയിന്റിൽ ആണ് സംഭവം. രാത്രി 11.30 ഓടെ ചർദ്ദിക്കാൻ തോന്നിയപ്പോൾ ഇറങ്ങിയ അമ്മയെയും മകനെയും കുറച്ച് സമയം കാത്തു നിന്നെങ്കിലും ബസ് കയറ്റാതെ പോവുകയായിരുന്നു. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസായതിനാൽ കൂടുതൽ സമയം കാത്തുനിൽക്കാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചുവത്രേ.
അമ്മയുമായി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന മകനെ കണ്ട് മറ്റ് യാത്രക്കാർ ഹൈവേ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ആംബുലൻസിൽ എത്തിച്ചു തളർന്നുകിടന്ന അമ്മയെയും മകനെയും ആംബുലൻസിൽ കയറ്റി പുതുപ്പാടി ജനത ഹോസ്പിറ്റലിൽ എത്തിച്ചു. ടിക്കറ്റ് പൈസ പോലും തിരിച്ച് ഏൽപ്പിക്കാതെയാണ് ബസ് ഉപേക്ഷിച്ചു പോയതെന്ന് ഇവർ പറഞ്ഞു