സൂരജിൻ്റെ വിജയം കേരളത്തിന്റെ വിജയമാകും
നടുവണ്ണൂർ: കേരളത്തെ കുറിച്ചുള്ള നാണക്കേടുകൾ മാറ്റാൻ യുഡിഎഫ് അധികാരത്തിലേറിയെ പറ്റൂ എന്ന് ഐസിസി വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ നടുവണ്ണൂരിൽ പ്രസ്താവിച്ചു. നീതി ആയോഗ് ൻ്റെ ഏറ്റവും പുതിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം 18 സംസ്ഥാനങ്ങളിൽ പതിനഞ്ചാം സ്ഥാനമാണ് കേരളത്തിന്. വ്യവസായ സൗഹൃദം അല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ച ഇടതുപക്ഷം കേരളത്തെ കടക്കണിയിൽ ആഴ്‌ത്തിയിരിക്കുകയാണ്. മദ്യം വ്യാപകമാക്കി സംസ്ഥാനത്തെ കുടുംബാന്തരീക്ഷം തകർത്തു. കടമെടുത്തു കടമെടുത്ത് മുടിയുകയാണ് നാട്. ഇതിലെല്ലാം കാര്യമായ മാറ്റങ്ങൾ ഉണ്ടാവണം, ശശിതരൂർ പറഞ്ഞു.ചെറുപ്പക്കാരനായ സൂരജിനെ സ്ഥാനാർത്ഥി ആക്കിയതിലൂടെ യുവത്വത്തിന് മുന്തിയ പരിഗണന നൽകിയിരിക്കുകയാണ് യുഡിഎഫ്. അദ്ദേഹത്തിൻറെ വിജയം കേരളത്തിൻറെ വിജയമാകുമെന്നും തരൂർ പറഞ്ഞു
നിശ്ചയിച്ചതിൽ നിന്നും മണിക്കൂറുകൾ വൈകിയാണ് എത്തിയെങ്കിലും ശശി തരൂരിനെ സ്വീകരിക്കാൻ നൂറുകണക്കിനാളുകൾ നടുവണ്ണൂരിൽ എത്തിയിരുന്നു. വെള്ളോട്ട് നിന്നും തുറന്ന ജീപ്പിൽ ആനയിച്ചാണ് അദ്ദേഹത്തെ സ്വീകരണ സ്ഥലത്തെത്തിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി വി.ടി. സൂരജ് ചടങ്ങിൽ വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു.
പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെയർമാൻ ടി നിസാർ ആധ്യക്ഷം വഹിച്ചു. എം.കെ രാഘവൻ എം.പി., അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി സ നിരീക്ഷകൻ സൂരജ് താക്കൂർ, ടി.ടി. ഇസ്‌മയിൽ, കാവിൽ പി.മാധവൻ, ബാലകൃഷ്ണൻ കിടാവ്, കെ. എം ഉമ്മർ, കെ.രാമചന്ദ്രൻ മാസ്റ്റർ, അഹമദ് കോയ മാസ്റ്റർ, സംസാരിച്ചു. കെ രാജീവൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.