ഭരണം മാറും; യുഡിഎഫ് അധികാരത്തിൽ വരും
ഉള്ളിയേരി : ഫിഫ്ത് ന്യൂസ് കേരള നടത്തിയ പ്രീപോൾ ഇലക്ഷൻ സർവ്വേ ഫലം പുറത്ത്. സർവ്വേ പ്രകാരം പേരാമ്പ്രയിൽ എൽഡിഎഫിനാണ് മുൻതൂക്കം. എന്നാൽ ബാലുശ്ശേരിയിൽ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കും. ഇലക്ഷനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ സർവ്വേ റിപ്പോർട്ട് ആണ് പുറത്തുവന്നത്. സർവ്വേ റിപ്പോർട്ട് പ്രകാരം ഇരുമണ്ഡലങ്ങളിലും കനത്ത പോളിംഗ് സൂചനയാണുള്ളത്. നൊച്ചാട് പേരാമ്പ്ര കായണ്ണ കോട്ടൂർ നടുവണ്ണൂർ ഉള്ളിയേരി അരിക്കുളം ഭാഗങ്ങളിൽ നിന്നുള്ളവരാണ് സർവ്വേയിൽ കൂടുതലായും പങ്കെടുത്തത് എന്നതിനാൽ ആ മേഖലയിലെ മുൻതൂക്കമായും സർവ്വേ ഫലം വരാൻ സാധ്യതയുണ്ട്. ഇരു മുന്നണികൾക്കും ഭൂരിപക്ഷമുള്ള ചങ്ങരോത്ത് പനങ്ങാട് എന്നിവിടങ്ങളിൽ നിന്ന് താരതമ്യേനെ കുറഞ്ഞ പേർ മാത്രമാണ് സർവേയിൽ പങ്കെടുത്തത്. പേരാമ്പ്ര യുഡിഎഫിനൊപ്പവും ബാലുശ്ശേരി എൽഡിഎഫിനൊപ്പവും നിൽക്കുമെന്നായിരുന്നു മുഖ്യധാര മാധ്യമങ്ങൾ വിലയിരുത്തിയത്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും എന്ന സൂചനയാണ് സർവ്വേ നൽകുന്നത്.
എന്നാൽ എല്ലാ മേഖലകളിൽ നിന്നുമുള്ള വിവരങ്ങൾ വിലയിരുത്തുമ്പോൾ നേരിയ വ്യത്യാസത്തോടെ പേരാമ്പ്ര എൽഡിഎഫ് നിലനിർത്തുമെങ്കിലും കനത്ത പോരാട്ടം ഇവടെ യുഡിഎഫ് കാഴ്ചവെക്കും. കൊയിലാണ്ടിയിൽ യുഡിഎഫിന് മുൻതൂക്കം നൽകുമ്പോൾ എലത്തൂരിലും കുററ്യാടിയിലും എൽഡിഎഫിനാണ് സർവ്വേയിൽ മുൻതൂക്കമുള്ളത്. നാദാപുരത്ത് കനത്ത പോരാട്ടമാണ് നടക്കുക. വടകരയിൽ ഇത്തവണയും ആർഎംപിയിലെ കെ കെ രമ നല്ല വ്യത്യാസത്തിൽ വിജയിച്ചു വരും. സാമൂഹ്യ മാധ്യമ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം കേരളത്തിൽ ഏതു മുന്നണി ഭരണം നേടും എന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും യുഡിഎഫ് എന്നാണ് ഉത്തരം നൽകിയത്.